District News
പോത്തൻകോട്: ഭാര്യയെ ക്രൂരമായി മർദിച്ച കാപ്പാ കേസ് പ്രതി പിടിയിൽ. കീഴ്ത്തോന്നയ്ക്കൽ പാലോട്ടുകോണം ഷീബ മൻസിലിൽ വാടകയ് ക്കു താമസിക്കുന്ന കവിത യെ കഴിഞ്ഞ ഞായറാഴ്ച രാത്രിയിലാണു ഭർത്താവ് പാച്ചൻ എന്നു വിളിക്കുന്ന രജിത്ത് ക്രൂരമായി മർദിത്.
കരിങ്കല്ലു കൊണ്ടുള്ള ആക്രമണത്തിൽ കവിതയ്ക്കു ഗുരുതര പരിക്കേറ്റു. തലകുനിച്ച് നിർത്തി കൈമുട്ടുകൊണ്ടു മുതുകിൽ ഇടിച്ചശേഷം തല റോഡിനോടു ചേർന്നുള്ള മതിലിൽ ഇടിപ്പിക്കുകയായിരു ന്നു. തുടർന്നു താഴേയ്ക്കു തള്ളിയിട്ട് ഇടത് കാലിന്റെ മുട്ടിനു താഴെ കരിങ്കല്ലുകൊണ്ട് ഇടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തു. കവിതയുടെ തോളെല്ലിനും സാരമായി പരിക്കേറ്റു.
ആശുപത്രി ചികിത്സതേടിയ കവിത പിന്നീട് പോലീസിൽ പരാതി നൽകി. ആറു വർഷമായി ഇവർ പിരിഞ്ഞാണ് താമസം. പ്രതിയെ മുൻപ് കാപ്പാ പ്രകാരം ജില്ലയിൽനിന്നു നാടുകടത്തിയിരുന്നു.
District News
പേരൂർക്കട: വട്ടിയൂർക്കാവ് കാഞ്ഞിരംപാറ സ്വദേശിയായ യുവതിയെ വീട്ടിൽ അതിക്രമിച്ച് കയറി ഉപദ്രവിക്കാൻ ശ്രമിച്ച കേസിലെ പ്രതിയെ വട്ടിയൂർക്കാവ് പോലീസ് പിടികൂടി. കാത്തിരംപാറ വി.കെ.പി. നഗർ സ്വദേശിയും കുമാരപുരം പൊതുജനം ലെയിനിൽ താമസിച്ചുവരുന്ന ആളുമായ രമേശനാണ് (50) പിടിയിലായത്. പേരൂർക്കട നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്.
രണ്ടാഴ്ച മുന്‍പായിരുന്നു സംഭവം. പോലീസ് കേസെടുക്കാതിരുന്നത് വിവാദമായിരുന്നു. കമ്മീഷണർ ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥർ ഇടപ്പെട്ടതോടെയാണ് കേസെടുത്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റിലായത്. പ്രതിയെ റിമാൻഡു ചെയ്തു.
District News
ആലുവ: കാഞ്ഞൂർ സ്വദേശിയെ ആക്രമിച്ച് എടിഎം കാർഡ് തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ. ഇടുക്കി കട്ടപ്പന പാറക്കടവ് മങ്ങാട്ടുകുന്നിൽ വീട്ടിൽ രതീഷി (41) നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. 18ന് രാത്രി 11ഓടെയായിരുന്നു സംഭവം. ആലുവ പാലസിനടുത്ത് ശിവരാത്രി നടപ്പാലത്തിന് സമീപം നിൽക്കുകയായിരുന്ന കാഞ്ഞൂർ സ്വദേശിയെ ആക്രമിച്ച് പോക്കറ്റിൽ നിന്ന് പ്രതി എടിഎം കാർഡ് തട്ടിയെടുക്കുകയായിരുന്നു.
District News
വണ്ടിപ്പെരിയാർ: മൂന്നുവർഷം മുന്‍പ് പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ. ഇഞ്ചിക്കക്കാട് എസ്റ്റേറ്റ് ലയത്തിൽ താമസിക്കുന്ന ധനുഷാണ് (24) പിടിയിലായത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: പീഡനത്തിനിരയായ പെൺകുട്ടിയുമായി ധനുഷ് അടുപ്പത്തിലായിരുന്നു. അപ്പോൾ കുട്ടിക്ക് 15 വയസായിരുന്നു പ്രായം. പ്രണയം നടിച്ച് ഇയാൾ കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കി. പിന്നീട് മറ്റൊരു പെൺകുട്ടിയുമായി പ്രണയത്തിലാവുകയും പീഡനത്തിന് ഇരയായ പെൺകുട്ടിയെ ഉപേക്ഷിക്കുകയും ചെയ്തു. സംഭവം നടന്ന് മൂന്നുവർഷം കഴിഞ്ഞ് ഇയാൾ വീണ്ടും പെൺകുട്ടിയുടെ വീടിനു സമീപം എത്തുകയും പെൺകുട്ടിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ആരായുകയും ചെയ്തു. ഇത് ശ്രദ്ധയിൽപ്പെട്ട പെൺകുട്ടി വീട്ടുകാരെ വിവരം അറിയിച്ചതിനെ ത്തുടർന്ന് പോലീസിൽ പരാതി നൽകി.
പോലീസ് കേസെടുത്ത് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പോക്സോ വകുപ്പ് പ്രകാരമാണ് കേസ്. പീരുമേട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എസ്എച്ച്ഒ അമൃതസിംഗ് നായക്, സബ് ഇൻസ്പെക്ടർ ടി. എസ് .ജയകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
District News
കണ്ണൂർ: തട്ടിക്കൊണ്ടു പോകൽ കേസിൽ ജാമ്യത്തിലിറങ്ങി കോടതിയിൽ ഹാജരാകാതെ മുങ്ങി നടക്കുകയായിരുന്ന പ്രതി അറസ്റ്റിൽ. അഴീക്കോട് പൂതപ്പാറ സ്വദേശി ശ്യാംസുന്ദറിനെയാണ് (45) എറണാകുളം വൈറ്റിലയിൽ വച്ച് കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്.
2013 ൽ താഴെചൊവ്വയിൽ വച്ച് കണ്ണൂർ സ്വദേശിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി മർദിച്ച് പണവും സ്വർണവും തട്ടിയെടുത്ത സംഘത്തിലെ പ്രതിയാണ്. ഈ കേസിൽ കോടതിയിൽ ഹാജരാകാതെ മുങ്ങി നടക്കുകയായിരുന്നു.
പരാതിക്കാരനായ കണ്ണൂർ സ്വദേശിയെ രണ്ടാഴ്ചയോളം തടങ്കലിൽ വച്ചശേഷം ഇയാളുടെ 14 സെന്റ് സ്ഥലം മറ്റൊരാളുടെ പേരിൽ രജിസ്റ്റർ ചെയ്ത ശേഷമായിരുന്നു മോചിപ്പിച്ചത്. അറസ്റ്റിലായ പ്രതിയുടെ പേരിൽ ഹണി ട്രാപ്പ് ഉൾപ്പടെയുള്ള കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. ടൗൺ ഇൻസ്പെക്ടർ എസ് ബി കൈലാസ്നാഥിന്റെ നിർദേശപ്രകാരം സീനിയർ സിപിഒമാരായ ബൈജു, സംഗീത് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
National
പാരദിപ്: ഒഡീഷയിൽ ഇരുപത്തിമൂന്നുകാരിയെ ബലാത്സംഗം ചെയ്തശേഷം നാലു നില കെട്ടിടത്തിൽനിന്നു തള്ളിയിട്ടുകൊന്നു. ജഗത്സിംഗ്പുർ ജില്ലയിലാണു സംഭവം. പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.
ആൺസുഹൃത്തിനൊപ്പം ജീവിക്കാൻ വീട്ടിൽനിന്നിറങ്ങിയതായിരുന്നു യുവതി. ക്ഷേത്രത്തിലേക്കു പോകാമെന്ന് പറഞ്ഞ് യുവതിയെ ഒഴിഞ്ഞ പ്രദേശത്ത് എത്തിച്ച് ബലാത്സംഗം ചെയ്തു. തുടർന്ന് ബസ് സ്റ്റാൻഡിൽ യുവതിയെ ഉപേക്ഷിച്ച് ആൺസുഹൃത്ത് കടന്നുകളഞ്ഞു.
ജാർഖണ്ഡുകാരനായ ഒരാൾ അവിടെയെത്തി സഹായം വാഗ്ദാനം ചെയ്തു. ഇയാൾ തന്റെ താമസസ്ഥലത്ത് യുവതിയെ എത്തിച്ച് ബലാത്സംഗം ചെയ്തു. തുടർന്ന് യുവതിയെ കെട്ടിടത്തിൽനിന്നു താഴേക്കു തള്ളിയിട്ടു.
Kerala
ഗുരുവായൂർ: ഫ്ലാറ്റ് വാങ്ങാനെന്ന വ്യാജേന എത്തി വയോധികയുടെ സ്വർണമാല കവർന്ന കേസിൽ പ്രതികൾ പിടിയിൽ. കൊല്ലം അഞ്ചൽ അനിൽ ഭവനിൽ അനിൽകുമാർ(39), കോഴിക്കോട് ഒളവണ്ണ ഒടുക്കത്തിൽ അർജുൻ(26), കൊല്ലം അമ്പലത്തുംവിള കലാഭവനിൽ ദീപക് (36) എന്നിവരെയാണ് ഗുരുവായൂർ ടെമ്പിൾ പോലീസ് ഇൻസ്പെക്ടർ ജി. അജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞവർഷം ഡിസംബർ 19നായിരുന്നു സംഭവം. ഗുരുവായൂർ കാരക്കാടുള്ള മാധവം അപ്പാർട്ട്മെന്റിൽ ഒറ്റയ്ക്കു താമസിക്കുന്ന 65കാരിയുടെ ഫ്ലാറ്റ് നോക്കാനെന്ന വ്യാജേന എത്തിയ ഒന്നാംപ്രതി അനിൽകുമാർ 25 ഗ്രാം തൂക്കംവരുന്ന സ്വർണമാല അലമാരയിൽനിന്നു മോഷ്ടിച്ചു കടക്കുകയായിരുന്നു.
മോഷ്ടിച്ച മാല സുഹൃത്തായ അർജുൻ ഒളവണ്ണ കോഓപ്പറേറ്റീവ് സൊസൈറ്റിയിൽ പണയംവച്ചു. പിന്നീട് മറ്റൊരു സുഹൃത്തായ ദീപക്കിന്റെ സഹായത്തോടെ പണയസ്വർണം വില്പന നടത്തുന്നയാളെ കണ്ടെത്തി സ്വർണമെടുത്തു വില്പന നടത്തിയശേഷം പണം വീതംവച്ച് മസാജ് പാർലറുകളിലും സ്പാകളിലും മദ്യപിച്ചും ചെലവാക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു.
Kerala
തിരുവനന്തപുരം: പ്രാവുകളുടെ കൂടുകള്‍ കാണിച്ചുകൊടുക്കാമെന്നു പറഞ്ഞു കൂട്ടിക്കൊണ്ടുപോയി കൗമാരക്കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ ഒളിവിലായിരുന്ന പ്രതികള്‍ പിടിയില്‍.
കുറ്റകൃത്യം ചെയ്ത ശേഷം ഒളിവില്‍പോയ രണ്ടു പേരെ ബെംഗ്ലുരുവില്‍നിന്നു പൂന്തുറ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. മാണിക്യവിളാകം സ്വദേശികളായ അഷ്കര്‍ (31), ഇയാളുടെ സുഹ്യത്ത് മുഹമ്മദ് റാസിക്(31) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു സംഭവം. പ്രതികളുമായി പരിചയമുളള 17കാരനെ പ്രാവുകളെ വളര്‍ത്തുന്ന കൂടുകള്‍ കാണിച്ചുകൊടുക്കാമെന്നു പറഞ്ഞു പ്രലോഭിപ്പിച്ച ശേഷം ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് ഇരുവരും ചേര്‍ന്നു പീഡിപ്പിക്കുകയായിരുന്നു. കുട്ടി വീട്ടുകാരെ അറിയിച്ചതിനെത്തുടര്‍ന്നു പൂന്തുറ പോലീസില്‍ പരാതി നല്കി.
ഇതോടെ പ്രതികള്‍ ആദ്യം ചെന്നൈയിലേക്കും തുടര്‍ന്ന് ബംഗളൂരുവിലേക്കും കടക്കുകയായിരുന്നു. പിടിയിലായവര്‍ ഇതേ പ്രതികള്‍ ബീമാപളളി സ്വദേശിനിയുടെ വീട്ടില്‍ക്കയറി അക്രമം കാണിച്ച കേസിലും പ്രതികളാണെന്നു പൂന്തുറ പോലീസ് പറഞ്ഞു. പൂന്തുറ എസ്എച്ച്ഒ സജീവിന്റെ നേത്യത്വത്തില്‍ എസ്ഐമാരായ വി.സുനില്‍, എസ്.എസ്. ശ്രീജേഷ്, എഎസ്ഐ ഗോഡ്വിന്, സിപിഒമാരായ രാജേഷ്, സനല്‍, അനീഷ് എന്നിവരുള്‍പ്പെട്ട പ്രത്യേക അന്വേഷണ സംഘമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
District News
ഗാന്ധിനഗര്‍: യുവാവിനെ ആക്രമിച്ച് കവര്‍ച്ച നടത്തിയ കേസിലെ പ്രതി അറസ്റ്റില്‍. ആര്‍പ്പൂക്കര വില്ലൂന്നി കുളങ്ങരപ്പറമ്പില്‍ സോജുമോന് സാബു (23) ആണ് ഗാന്ധിനഗര്‍ പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞദിവസം രാത്രി എട്ടോടെ ഗാന്ധിനഗര്‍ കുരിശുപള്ളി ജംഗ്ഷന് ഭാഗത്തു വച്ച് വിവിന് വിശ്വനാഥന് എന്നയാള്‍ ഓടിച്ചുവന്ന ബൈക്ക് തടഞ്ഞുനിര്‍ത്തി പിടിച്ചിറക്കുകയും ഐസിഎച്ച് ഭാഗത്തുള്ള വീട്ടില്‍ കൊണ്ടുപോയി വടികൊണ്ട് തലയ്ക്കുപിന്നിലിടിച്ചും നിലത്തിട്ട് ചവിട്ടിയും പരിക്കേല്‍പ്പിക്കുകയുമായിരുന്നു.
ഇയാളുടെ ബാഗിലുണ്ടായിരുന്ന 1140 രൂപയും 490 രൂപ വില വരുന്ന മദ്യവും കവരുകയും 3600 രൂപ വില വരുന്ന ഹെഡ് മസാജര്‍ നിലത്തടിച്ച് പൊട്ടിച്ചു നശിപ്പിക്കുകയുമായിരുന്നു. സംഭവത്തില്‍ ഗാന്ധിനഗര്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തവേയാണ് സോജുമോന് സാബു പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനിലെ ആന്റി സോഷ്യല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടതും കാപ്പാ നിയമപ്രകാരമുള്ള നടപടികള്‍ നേരിട്ടയാളുമാണ് സോജു.
District News
കൊല്ലം: മുൻ വിരോധം നിമിത്തം സൈനികനായ യുവാവിനെ മർദിച്ച് പരിക്കേൽപ്പിച്ച ശേഷം ഒളിവിൽ പോയ പ്രതി കൊട്ടിയം പോലീസിന്റെ പിടിയിലായി. തഴുത്തല പി.കെ ജംഗ്ഷനിൽ, നബീസാ മൻസിലിൽ ഷംനാദ്(24) ആണ് പിടിയിലായത്. ഇതേ കേസിൽ ഉൾപ്പെട്ട ബീഡി കിച്ചു എന്ന് അറിയപ്പെടുന്ന വിനീത്(28) നെ നേരത്തെ പോലീസ് പിടികൂടിയിരുന്നു.
തഴുത്തല പേരയം പ്രീതാ ഭവനിൽ രാഹുൽ(22) നെയാണ് ഇവർ മർദിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചത്. കുടുബത്തോടൊപ്പം യാത്ര ചെയ്ത് വരികയായിരുന്ന രാഹുലിനെ ഷംനാദും വിനീതും ചേർന്ന് തടഞ്ഞ് നിർത്തിയ ശേഷം ചുറ്റികയും പാറക്കല്ലും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ രാഹുലി െ ന്റ ഒരു പല്ല് ഒടിയുകയും സഹോദര െന്റ ചെവിക്ക് പരിക്കേൽക്കുകയും ഉണ്ടായി.
രഹസ്യ വിവരത്തി െ ന്റ അടിസ്ഥാനത്തിലാണ് ഷംനാദിനെ പോലീസ് പിടികൂടുന്നത്. കൊട്ടിയം പോലീസ് ഇൻസ്പെക്ടർ പ്രദീപിന്റെ നേതൃത്വത്തിൽ എസ്ഐമാരായ നിഥിൻ നളൻ, വിഷ്ണു, മിഥുൻ, സിപിഒ മാരായ സാം മാർട്ടിൻ, ഹരീഷ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത